Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Saturday, April 13, 2013

ഓട്ട പാച്ചിലിൽ നീലഗീരി കാഴ്‌ച്ചകൾ


അർദ്ധരാത്രിയിൽ വലിയ ബസ്സിന്റെ തരക്കേടില്ലാത്ത കുഞ്ഞുവെളിച്ചത്തിൽ റോഡിന്റെ എതിർവശത്തു നിന്ന് ഒരു വലിയ പട വരുന്നത് കാണാമായിരുന്നു. നട്ടപാതിരാക്ക് വല്ല സിനിമയും കഴിഞ്ഞ് വരുന്ന വഴിപോക്കൻ ഏതോ സ്കൂൾ കുട്ടികളുടെ ടൂർ യാത്രയൊരുക്കമാണെന്ന് വിചാരിച്ചിട്ടുണ്ടാകും. കുറെ കലപില കൂടുന്ന പീക്കിരികളായിരുന്നു പടയുടെ മുൻനിര. ഗ്യാസുകുറ്റിയും സ്റ്റൗവുമൊക്കെ കൂടെ, വല്ല പാൽ കാച്ചാനോ മുഹ്ബെത്തുള്ള സുലൈമാനി കുടിക്കുവാനോ വഴിവക്കിൽ വെച്ച് മോഹം ഉദിച്ചാൽ കുടുങ്ങിപോക്കാതെയിരിക്കാനാ. സ്ഥിരം    ടൂർ നിയമം പാലിച്ച് തന്നെ എല്ലാവരുടെയും തലയെണ്ണി തിട്ടപ്പെടുത്തിയാണ് യാത്ര തുടങ്ങിയത് , ഞാനൊരു അധികപറ്റായിരുന്നു ( നീയുണ്ടോ എന്ന് ചോദിച്ചാൽ, നോ എന്ന് പറയാനറിയാത്തതു കൊണ്ട് കൂടെ കൂടിയതാണ് ) . കുട്ടികളുടെ ചെറിയ തോതിലുള്ള കലാപരിപാടികളുടെ ഉൽഘാടന കർമ്മം നിർ‌വഹിച്ച് കഴിഞ്ഞിരുന്നു, പിന്നെ അങ്ങോട്ട്  ഒട്ടകങ്ങൾ വരിവരിയായ്, വരിയായ് പാട്ടും ഒറ്റക്ക് സംഘഗാനവും പാരകളുമായി നേരം പുലരുവാൻ എളുപ്പമാക്കി ചിന്നയുറക്കത്തിലേക്ക് തുടർന്നു. നീലഗിരികുന്നുകൾ ഹരിതവെളിച്ചം വിതറി ഞങ്ങളെ സ്വാഗതം ചെ‌യ്തു തുടങ്ങിയിരിക്കുന്നു, ഉണർവ്വിന്റെ ഞെട്ടലിൽ ഒരു കാര്യം എനിക്ക് മനസിലായിരുന്നു. ഞാൻ ഏറെ കാലമായി കൂടെപിറപ്പായി കരുതിയിരുന്ന , എനിക്ക് ഫോട്ടോഗ്രാഫിയിലെ എന്റെ ആദ്യകാലസഹായിയും സുഹൃത്തും ഏറെക്കാലമായി ഞാൻ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചിരുന്ന " സോണി ഏറിക്സൺ K810 " വെറും വെളുത്ത പ്രകാശം മാത്രം എന്നേന്നേക്കുമായി  എന്നോട്  ഒന്നു പറയാതെ വിട ചൊല്ലിയന്നത് .  ആ ദുഖത്തിൽ നിന്ന് മോച്ചിതനാവാൻ  നേർത്ത മന്ദമാരുതനിന്നാൽ തണുപ്പിനെ കൂടെ പിടിച്ച് ഹരിത കാ‌ഴ്‌ച്ചകളിലേക്ക് നോക്കി നിന്നു.


എന്താ ഇവിടെ കാണാന്നുള്ളത് ?  നിങ്ങൾ വരുന്ന വഴിക്ക് ഒന്നു കണ്ടില്ലേ, മാൻ , കടുവ, ആന, മയിൽ , കുരങ്ങൻ ഇവയെ ഒന്നും നിങ്ങൾ കണ്ടില്ലേ.. രാവിലെ വല്ലതും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വഴി തെറ്റി മുതുമലയിലെത്തിയത്.  എന്തു ചെയ്യാൻ നല്ല ഭാഗ്യം, ഒന്നിനെ പോലും ദർശിക്കാനായില്ല എന്നതു യാത്രയുടെ സ്ഥിരം ഓർമ്മിക്കുവാനുള്ള നിമിഷങ്ങളാണ്, കണ്ടാലും കണ്ടില്ലെങ്കിലും യാത്രയിലെ സുന്ദര നിമിഷങ്ങൾ തന്നെയാണ് ഓരോ അനുഭവങ്ങൾ . മുതുമലയിലൊന്നിറങ്ങി തിരച്ചിൽ നടത്തി, നോ രക്ഷ.. പിന്നെ കാട്ടിനുള്ളിലേക്കുള്ള  സഞ്ചാരം അന്ന് നിർത്തിവെച്ചിരുന്നു. അങ്ങനെ തിരികെ ലക്ഷ്യസ്ഥലത്തിലേക്ക് ..


നീലഗിരി കുന്നുകൾക്കിടയിലുള്ള യാത്രയിൽ പാട്ടുപെട്ടിയുടെ ആവേശം വർദ്ധിച്ചു വന്നു. ഓരോർത്തരായി പലവിധ , ആരും കേൾക്കാത്ത സംഗീതത്തിൽ ആലപിച്ചു കൊണ്ടിരുന്നു. അതിനിടയിലാണ് ബാക്കിൽ നിന്നു വിളിയാളം കേൾക്കുന്നത് " നമ്മ്ക്ക് വിശക്കുന്നേ .... . " അതു പിന്നെ എല്ലാവരും ഏറ്റുപിടിക്കാൻ തുടങ്ങി, വിശപ്പിന്റെ കാര്യത്തിൽ ഒറ്റ പാർട്ടിയുള്ളു.. അതിൽ അണിനിരന്നു വിളിതുടർന്ന് കൊണ്ടിരുന്നു. അപ്പോഴും ഫാദിയും കൂട്ടരും പാട്ടിന്റെ ഹരത്തിൽ തന്നെയാണ്.
അതിമനോഹരമായ കുഞ്ഞു തടാകത്തിനടുത്ത് ഭക്ഷണം






















Tuesday, June 12, 2012

നിളയോരം

ജീവിതത്തിന്റെ ദിനങ്ങൾ മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴും എവിടെയൊക്കെയോ മനസ്സിന്റെ വേദനകൾ നിറഞ്ഞു നിൽക്കുന്നു. ആരോട് തുറന്ന് പറഞ്ഞ് സ്വതന്ത്രമാക്കുവാൻ കൊതിക്കുന്ന സമയങ്ങളിൽ മഴ തോരാതെ പെയ്തു തുടങ്ങിയിരുന്നു. രാവിലെയുടെ ശബ്‌ദം കേൾക്കുന്നത് തന്നെ മഴയുടെ നേർത്ത ചുബനത്താലുള്ള  ഭൂമിയുടെ പുഞ്ചിരിയെ ശ്രവിച്ച് കൊണ്ടാണ്‌. 

വേദനിക്കുന്ന മനസ്സുകൾ എപ്പോഴും ആരോടും ഒന്നും പറയാറില്ല. പറയാൻ ആഗ്രഹിക്കുമെങ്കിലും കൺ‌മുൻപിലെ സന്തോഷങ്ങളിൽ നിന്ന് കൂട്ടുകാരനെ പിൻവലിക്കരുത് എന്ന്   ചിന്തിച്ചു കാണും. വിലങ്ങുകളിൽ ജീവിതം തീർക്കുന്നതിനേക്കാൾ മനോഹരമായ ലോകത്തിലൂടെ നടന്ന് കണ്ണുനീർ ത്തുള്ളികൾ ഒപ്പിയെടുത്ത് കൂടെ യാത്ര ചെയ്യുന്നതല്ലേ നല്ലത് ?


വൈകുന്നേരത്തിന്റെ ആലസ്യവും കളിവും അതിനിടയിലെ ശാന്തതയുമാണ് നേരമ്പോക്ക്. അവിടെങ്ങളിലെ കാര്യങ്ങളിലേക്ക് കണ്ണെത്തുവാൻ കഴിയുന്നതാണ് നമ്മുടെ ഭാഗ്യം. ചെറിയ യാത്രകൾ പോലും മനസ്സിനെ  ഉണർത്തുന്നതും സന്തോഷിപ്പിക്കുന്നതുമാണ്. എനിക്ക് യാത്രകളിൽ ഇല്ലെങ്കിൽ എന്റെ നിമിഷങ്ങളിൽ ഉറക്കത്തിലെ സ്വപ്‌നങ്ങളിലായിരിക്കും. യാത്രകൾ കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്‌ടപ്പെടുന്നത് ഉറക്കത്തിലെ സ്വപ്‌നത്തെയാണ് എന്നതുള്ളത് ഒരു യഥാർത്ഥ്യം .

മഴയുടെ കാർമേഘങ്ങൾ തലക്കുമീതെ സൂചി പോലെ നിൽക്കുന്നതും കണ്ട് നിളയുടെ അരികെയിലേക്ക് നീങ്ങി. വാർഡ് തിരിച്ചിടുള്ള വാട്ടർ സപ്ലൈ ആയതിനാൽ  ഞങ്ങൾ  നിളയോരത്ത് എത്തലും പെയ്യലും!!. ആരാരുമില്ലാത നിളയോരം  ഫുട്‌ബോൾ പ്രേമികൾ മാത്രം അരങ്ങത്ത് ഉള്ളൂ. നിള പാർക്കിൽ ചുമ്മാ കാവൽക്കാരൻ കസേരയിൽ ഇരുന്ന് കൊണ്ട് മഴ കൊള്ളുന്നുണ്ട്. പിന്നെ ഞങ്ങളും മഴ കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. മഴകളരിയിൽ  ഫുട്‌ബോൾ അതു ഒരു ആനന്ദം തന്നെയാണ്.   പെരുമഴയത്ത് ചെളിയില്‍ കിടന്നുള്ള കളിയുടെ ആവേശം മലപ്പുറത്തിന്റെ മധുരിക്കുന്ന മഴക്കാഴച്ചകലിലൊന്ന്  ഓരോന്ന് അസ്‌തമിക്കുന്നതും കാത്ത് പടിഞ്ഞാറ് സൂര്യൻ നിൽക്കുന്നുണ്ട്‌!!!!



മേഘങ്ങൾ വീണ്ടും നോക്കി നിൽക്കുകയായി. മുഖം വീർപ്പിച്ച് കറുത്ത ഭാവത്തിൽ നിളയുടെ മരണ കാഴ്ച്ച കണ്ട്  അന്ധാളിച്ച് നിൽക്കുന്നു. ഇന്ന് രാവിലെ പെയ്ത മഴയെയും നിള സ്വീകരിക്കുവാൻ തയ്യാറായിട്ടില്ല. ഒന്ന്  ആതീഥ്യമരുളിയതിന്റെ അടയാളം പോലും കാണുന്നില്ല.  കൂടെ വന്ന കൂട്ടുകാരൻ പറഞ്ഞ വാക്ക്  കാതിൽ മുഴങ്ങുന്നു.. " പെരിയമ്പലത്തു പോയാൽ മഴ പെയ്താലും കടലിലെ തിരമാലയെ ആസ്വദിച്ചിരിക്കാമല്ലോ, ഇവിടെ വന്നാൽ മഴ പെയ്താൽ എന്ത് ആസ്വദിക്കാനാ?? ഈ മരിച്ച മരുഭൂമിയെയോ ?? ".

കാടു പിടിച്ച മരുഭൂമി എന്നു വിശേഷിപ്പിക്കാമല്ലേ.. ഒരു സംസ്കാരത്തിന്റെ യാത്രയുടെ തുടക്കവും ഒടുക്കവും ഈ പുഴ തന്നെ.  നമ്മളിൽ വന്നു കൂടിയ ആധുനിക-കമ്പോള സംസകാരത്തിന്റെ ലാഭമാണ് മണലും മണൽമാഫിയകളും. നാം അതിൽ നിന്നു വേറിട്ടു നിൽക്കുന്നില്ല.  എത്ര എതിർത്താലും നമ്മുടെ വീടുകളിൽ നിളയുടെ മണൽതരികളുടെ മരണത്തിന്റെ വേദനകൾ നിറഞ്ഞു നിൽക്കുന്നുണ്ടാവും. തീർച്ച!.
 കാലടിപാതകൾ ഒരുപാട് പിന്നിട്ടു എന്ന ചിന്ത നമ്മെ പിന്നെയും പിന്നോട്ട് അല്ലേ നയിക്കുന്നത് ? മരണത്തിന്റെ ആഴിയിലേക്ക് നിളയും നീങ്ങുമ്പോൾ നാം അറിയാതെ വീണു പോകുന്നില്ലേ നമുക്കായി കുഴിക്കുന്ന ആറടി മണിലേക്ക്??  കഥകളും കവിതകളും ഒഴുകി വന്ന പുഴയോരത്തിലൂടെ നടന്നു നീങ്ങുമ്പോൾ എന്റെ കണുകൾ തിരഞ്ഞിരുന്നത് സുന്ദരമായ കാഴ്‌ച്ചകളെയായിരുന്നു. ചെറു ചാലിലൂടെയെങ്കിലും ഒഴുകി വരുന്ന ജലധാരകളെ കാണുവാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ  മൺസൂൺ വന്നത് നിള അറിഞ്ഞില്ല. മൺസൂണും നിളയെ ഗൗനിച്ചില്ല. 
 ഇത്തിരിവെള്ളത്തിന്റെ കുറുകെയിലൂടെ  അക്കരെ കടക്കുന്ന കുടുംബത്തിന്റെ പശ്ചത്താലത്തിൽ രണ്ടു ദേശങ്ങളുടെ വാണിജ്യ വിനിമയ ഗതാഗത മാർഗമായ കുറ്റിപ്പുറം പാലത്തെ ഞാൻ ആദ്യമായാണ് ഭാരതപുഴയുടെ മാറിൽ നിന്ന് വീക്ഷിക്കുന്നത്.  ഇത്ര അടുത്തായിരുന്നിട്ട്പോളും പല തവണ നിളപാർക്കിലേക്ക് വന്നിട്ടും  ഞാൻ ഭാരതപുഴയിലേക്ക് ഇറങ്ങുന്നത് ആദ്യമായിട്ടാണ്.  ഏല്ലാ ദിവസവും എന്റെ ഗതാഗതമാർഗം കുറ്റിപ്പുറം പാലം തന്നെയാണ്. 


 കെട്ടി നിൽക്കുന്ന വെള്ളം പൊതുവേ റോഡുകളിലാണ് കാണാറുള്ളത്. നദികൾ എപ്പോഴും ഒഴുകി കൊണ്ടിരിക്കുകയല്ലേ.. ഇന്നു ആ സ്ഥിതിയില്ല. എല്ലാം തിരിച്ചാണല്ലൊ അല്ലേ.. എന്റെ ക്യാമറ കണ്ട്  പുഴ മൽസ്യത്തിനു വേണ്ടി വലയൊരുക്കുന്ന മീൻക്കാരൻ എന്നോട് 
"അല്ല, മോനേ നീ പത്രത്തിൽ കൊടുക്കാനാണോ ? നമ്മുടെ വയറ്റിപയ്പ്പ് മുണ്ടിക്കല്ലേ!! നമ്മൾ കലക്കി പിടിക്കുകയൊന്നുമല്ലട്ടോ !!! "
പത്രക്കാർ എല്ലാവരുടെയും പണിമുടക്കുന്നവരായി മാറിയോ ? അതോ നീർക്കോലികളെ മാത്രം വലവീശി പിടിക്കുന്നവരായി മാറിയോ ?
പുഴയുടെ മങ്ങിയ കാഴച്ചകളിൽ നിന്ന് പുതുക്കെ തിരികെ കയറുവാൻ തീരുമാനിച്ചു. പുഴയുടെ തീരത്ത് കുറെ നേരം ആലോചനയിലും കൂട്ടുകാരുമായി  സല്ലാപത്തിലുമായി സന്ധ്യയെ സമ്പൂർണമാക്കി. നിറഞ്ഞൊഴുക്കുന്ന പുഴയുടെ തീരമാക്കും ഇനി വരാനിരിക്കുന്ന ദിനങ്ങളിൽ അപ്പോഴും ഒരുപാട് ഓർമ്മകൾ തന്നെയാണ് നിള എന്നും സമ്മാനിക്കുന്നത്. നിള പലരുടെയും കാമുകിയാണ്, വീണ്ടും ഒരെഴുത്തിനു പ്രേരിപ്പിച്ചത് നിള തന്നെയാണ്.
 ചാറ്റൽ മഴയുടെ സൗന്ദര്യത്തിൽ വൈകീട്ടുള്ള പരിപാടി ആരംഭിച്ചിരിക്കുന്നു. വെള്ളം നിറഞ്ഞ് നിൽക്കുന്ന പുഴക്കടവിൽ ആഘോഷിച്ച ശേഷം വീണ്ടും മറ്റൊരു തിമർപ്പിലേക്ക് . ഫുട്ബോളിന്റെ ആരവങ്ങളിലേക്ക്. ചെറുപ്പം മുതൽ വലുപ്പം വരെ അതിലൊന്നാണ്. കാണുവാനും കളിക്കുവാനും ഫൗൾ വെക്കുവാനും ഹരം. 



നാളുകളായി നാം സംരക്ഷിച്ച വസന്തത്തിന്റെ ദിനങ്ങളാണ്  ഇന്നു നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നാളെയുടെ പുതു തലമുറക്ക് വേണ്ടി നാം ഒന്നും ബാക്കിയാക്കതെ തീർത്തു കൊണ്ടിരിക്കുകയാണ്. കടപുഴകി വീണ മരത്തടിയും ഭാരതപുഴയും ഒരു പോലെയാകുകയാണ്  . വൈകുന്നേരങ്ങളിൽ നേരമ്പോക്കിനൊരു ഇടമുണ്ടായിരുന്നു. കഥകളും കവിതകളും എഴുത്തുവാനും പറയുവാനുമൊരിടം. ഫുട്ബോളിന്റെ ആരവും മൺസൂണിനെ മീൻപിടുത്തവും ഒഴുക്കും  അനുഭവിച്ചിരുന്നൊരിടം.  അതായിരുന്നു ഭാരത പുഴ. അതു മാത്രമല്ല.  ഒരു ജനതയുടെ ഈറ്റില്ലവും.

Friday, September 9, 2011

വയനാടൻ യാത്ര 2 - ആദ്യം, അവസാന സ്റ്റോപ്പിലേക്ക്





ഇന്നലെയുടെ ക്ഷീണമൊന്നു ബാധിച്ചില്ല, അതുകൊണ്ട് തന്നെ നേരത്തെ വെളുപ്പ് കണ്ടു. ഏല്ലാവരും കുടയുമായി ഇറങ്ങിയപ്പോൾ, എന്റെ കുടക്ക് ഞാൻ മഴ കൊള്ളുവാനുള്ള ഭാഗ്യം കൊടുത്തില്ല. രാത്രിഭക്ഷണം അകത്താക്കിയ ഹോട്ടലിൽ നിന്നു തന്നെ രാവിലെയും അകത്താക്കി. നല്ല ഇഡ്ഡ്ലിയും സാമ്പാറും. പകലിന്റെ കാഴ്ച്ചകളിലേക്ക് സുൽത്താൻ ബത്തേരി തിരക്കു പിടിച്ചു വരുന്നത്തെ ഉള്ളു. ടൗൺ ആണെങ്കിലും ഇപ്പോഴും ഗ്രാമപഞ്ചായത്താണ് ഭരിക്കുന്നത്. ഇനി വരാനുള്ള മുൻസിപാലിറ്റികളിൽ ഒന്നാകാൻ ചാൻസ് ഉണ്ട്.

എവിടെക്കു എന്ന ചോദ്യം മുന്നിൽ കിടക്കുന്നുണ്ട്. ആദ്യം ഏതു കാഴ്ച്ചകളുടെ പിന്നാലെ യാത്ര ചെയ്യണം എന്നതിനു മുന്നിൽ വന്നു നിന്ന കെ.എസ്.ആർ.ടി.സി. ഉത്തരം തന്നു. മുത്തങ്ങ വഴി പൊൻകുഴി.  ഫുട്ബോൾ കളിക്കുവാനുള്ള സ്ഥലമുണ്ട് ബസിനുള്ളിൽ. തിക്കി തിരക്കി തീരെ സ്ഥലമില്ലെങ്കിലും ബസിലെ കണ്ട്ടക്ർമാർ എപ്പോഴും പറയുന്ന പ്രയോഗമാണ് " ഒന്ന് മുന്നോട്ട് നിന്നാണീ, മുമ്പിൽ ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ട്' എന്ന്. പക്ഷെ ഇവിടെ വാസ്തവമാണ്. ഞങ്ങൾ കയറിയപ്പോഴാണ് ഒന്നു ആളാവുന്നത്. മൊത്തം എണ്ണിയാൽ ആകെ പത്ത് പേര്. മുത്തങ്ങയും കഴിഞ്ഞ് തിരികെ വരുമ്പോൾ മുത്തങ്ങയിൽ ഇറങ്ങാമെന്നതിൽ ബസ് എവിടെയാ അവസാനം നിർത്തുന്നത് അവിടെ. ഇത്തിരി ദൂരെ ആകുമ്പോഴെക്കും ബസ് നിർത്തി, ടിക്കറ്റിനു അനുവദിച്ച യാത്ര അവസാനിച്ചിരിക്കുന്നു. ഇനി നടന്ന് വയനാടിന്റെ ഭംഗിയും മഴയും എല്ലാം ആസ്വദിക്കാം...

സീതാദേവി ക്ഷേത്രം


കബനി പുഴ

 പച്ച പരവതാനി വിരിച്ച  പൊൻകുഴി
പൊൻകുഴിയിലെ പ്രസിദ്ധ സീതാദേവി ക്ഷേത്രത്തിൽ തീർത്ഥാടകരുടെ തിരക്കാണ്, ബലികർമ്മം ചെയ്യുന്നവരുടെ തിരക്ക് ഇന്ന് എന്തോ കുറവാണ്. ഇതിലൂടെ ഒഴുക്കുന്ന കബനി നദിയിലാണ് പാപമോക്ഷത്തിനു വേണ്ടി കർമ്മങ്ങൾ നടത്തേണ്ടത്. ഒരു ഹിന്ദൂ ആചാര്യൻ കർമ്മങ്ങൾ ഒരു കുടുംബത്തിനു ശ്ലോകങ്ങൾ ചൊല്ലി നടത്തികൊടുക്കുന്ന രീതി ആദ്യമായാണ് നേരിൽ കാണുന്നത്. അങ്ങനെ പുതിയ അറിവും ആദ്യകാഴ്ച്ചയും കണ്ട് പുതുവഴികളെ തേടികൊണ്ടിരുന്നു. സ്ഥലത്തിനു പൊൻകുഴി എന്ന പേരു വരാൻ കാരണം സീത ഭുമിയിലേക്ക്  ഇറങ്ങിച്ചെന്നത്തുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ്. പൊൻകുഴി പച്ചപ്പു കൊണ്ട് മനോഹരമായിരിക്കുന്ന പാതയിലൂടെ നടന്ന് ക്ഷേത്രത്തിനു അരികെയിലുള്ള ഇടവഴികളിലൂടെ പഠനയാത്ര തുടർന്നു.

നീർമാതളത്തിനൊരു കുട
അവിടെ ഒരു ചെടിക്കു ചുറ്റും കെട്ടിയിരിക്കുന്ന വേലിയിൽ കുട വെച്ചപ്പോളാണ് അതൊരു  നീർമാതളചെടി എന്ന് തിരിച്ചറിഞ്ഞത്. കമലാ സുരയ്യയിലൂടെ പ്രസിദ്ധിയാർജ്ജിച്ച മരം, അതുപോലെ എത്ര സാഹിത്യകാരന്മാർ എത്രയോ ചെടികളെ സമൂഹത്തിനുമുൻപിൽ പ്രശസ്തരാക്കി. മാങ്കോസ്റ്റിൻ ചുവടിലിരുന്ന് ബഷീറും അങ്ങനെ അങ്ങനെ....ഡാനിഷിന്റെ സംശയങ്ങളോരൊന്നായി ജെ.പി സാർ തീർക്കുമ്പോൾ നമ്മളതൊക്കെ കേട്ട് നിൽക്കും. അവനുള്ളത് കൊണ്ട് നമുക്കും കാര്യങ്ങൾ മനസിലാക്കുവാനായി. ഞങ്ങൾ ഇങ്ങോട്ടുള്ള ബസ് യാത്രയിൽ ഞങ്ങളുടെ സ്വപ്‌നങ്ങൾ പങ്കുവെക്കുകയായിരുന്നു. ഇനിയും ഒരുപാട് യാത്രകൾ ചെയ്യണമെന്നും വിവിധങ്ങളായ സംസ്‌കാരങ്ങളെയും ഭാഷകളെയും ഭുമിയുടെ സൗന്ദര്യത്തെയുമൊക്കെ തേടിപിടിച്ച് പഠിക്കണെമെന്നൊക്കെ സംസാരിച്ചിരിക്കുമ്പോഴെക്കാണ് പൊങ്കുഴിയിൽ എത്തിചേർന്നത്. ഞങ്ങൾ സന്തുഷ്‌ടരാണ് ജെ.പി എന്ന വിജ്ഞാന കലവറയോടെപ്പം യാത്ര ചെയ്യുവാനും എന്നെയും അവനെയും കണ്ടുമുട്ടുവാനും സാധിച്ചതിൽ.

ഇഞ്ചിത്തോട്ടം

ഇലട്രിക് വേലി കെട്ടിയ ത്തോട്ടം


ഇടവഴിയിലൂടെ നടന്നു നീങ്ങിയത് ഇഞ്ചിത്തോട്ടത്തിനരികിയിലേക്കാണ്, എൻഡോസൾഫാൻ വിഷയം കത്തി നിൽക്കുമ്പോഴാണ് ഈ യാത്ര. അപ്പോ സാഭാവികമായും അതൊക്കെ യാത്രയിലും ചർച്ചയാക്കുമല്ലോ, ഇഞ്ചിത്തോട്ടങ്ങളിൽ വിഷം പൂശി ഒഴിവാക്കിയിട്ട ബോട്ടിലുകളെ ചൂണ്ടി ഞങ്ങൾ സഞ്ചാരം തുടർന്നു.

കൂൺ

നല്ല കൂൺ തെരയുന്ന കുട്ടികൾ

കാവലായി രാത്രിയിൽ താമസിക്കാൻ ഒരു ഏറുമാടം

മാവിഞ്ചുവടിൽ

നല്ല രസമുണ്ടല്ലേ

കറിവെക്കാൻ നല്ല കൂണുകൾ അന്വേഷിച്ച്  ഇറങ്ങിയ  ആദിവാസി കുട്ടികൾക്കൊപ്പം ഏഴംഗ സംഘം പുതു കാഴ്ച്ചകൾക്ക് ശ്രദ്ധ ഉന്നി നടന്നു. ഇഞ്ചിത്തോട്ടത്തിനു കാവലിരിക്കാൻ ഏറുമാടം നിർമ്മിച്ചിരിക്കുന്നതായി കണ്ടു, ആനയുടെയും പന്നിയുടെയും ആക്രമണത്തിനു ഒരു പക്ഷെ   ഇഞ്ചികൾ ഇരയാക്കും, അതിൽ നിന്നു രക്ഷിക്കാനാനു രാത്രി കാവലും ഇലട്രിക് വേലിയും.  അതൊക്കെ പിന്നിട്ട്  വലിയൊരു മാവിഞ്ചുവടിലാണ് എത്തിപ്പെട്ടത്. നൂൽമഴ ഇഞ്ചിത്തോട്ടങ്ങളെ നനക്കുന്നുണ്ടായിരുന്നു. ഏല്ലാവരും കുടയുടെ ചുവടിലായത് കൊണ്ട കുടയും നനയുന്നു. സഹയാത്രികനും  ഒരേ സ്വപ്‌നക്കാരനുമായ ഡാനിഷിന്റെ കുടയിൽ ഞാനും കയറി പറ്റി. നൂൽമഴയുടെ പെയ്ച്ചലിൽ കുഞ്ഞുകിളികൾ ആകാശത്തിനു താഴെത്തു ശ‌ബ്ദമുണ്ടാകി ആഘോഷിക്കുന്നുണ്ടായിരുന്നു. കരീംക്ക മാവിനു നല്ല ഉന്നം നോക്കി ഏറ് തുടങ്ങിയിരിക്കുന്നു, തുടരെ ഏല്ലാവരും ഒരുമിച്ച് ഏറി മൽസരം ആരംഭിച്ചു ആര് ആദ്യം ഫ്രെഷ് മാങ്ങ വീഴ്ത്തും, അതിനിടക്ക് പതുക്കെ നടന്നു വന്നിരുന്ന രണ്ട് കുട്ടികൾ മാവിനെ നോക്കി നല്ലൊരു ഏറും വെച്ച് കൊടുത്ത് അപ്പാടെ വീണ മാങ്ങയും കടിച്ച് തിന്നു കൂൺ പെറുക്കി നടക്കുന്നവരോടെപ്പം കൂടി. ഇവിടെ  ഏറിയൽ തുടർന്നുകൊണ്ടിരിക്കുകയാണ്, അങ്ങനെ ഒന്ന് രണ്ട് നല്ല് മധുരിക്കും മാങ്ങ വീണൂ. വീണ്ടും ഏറിയാൻ ആഗ്രഹം മൂത്തു, എത്രക്ക് രസമുള്ള ചെറു നാടൻ മാങ്ങ.

ദൂരെ ദൂരെ

എന്നെയും കാത്ത്,


ഞാൻ പതുക്കെ ദൂരെക്ക് നോക്കിയപ്പോൾ, ഒരു പറ്റം മാൻപേടകൾ കുറ്റിക്കാട്ടിൽ. കാലടിവെച്ച് പതുക്കെ പതുക്കെ അടുത്തെത്തുവാൻ ശ്രമിച്ചെങ്കിലും, അടുത്തെത്തി പക്ഷെ അവർ കാട്ടിലേക്ക് ഒളിച്ചോടി, എന്റെ തല്ലിപൊലി ക്യാമറ ദൂരെ നിന്നുള്ള കാഴ്ച്ചകളെ വ്യക്തമാക്കുകയില്ലല്ലോ,ആ കാഴ്ച്ചകൾ കണ്ണിൽ സോറ്റോർ ചെയ്തുവെച്ചു 

നിരാശയുടെ മടക്കം ആഗ്രഹിച്ചു നിൽക്കുമ്പോൽ ഇടതുവശത്ത് നിന്ന് ഒരാൾ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. അരികെയിലേക്ക് പോയപ്പോൾ എന്റെ കണ്ണിൽ നിന്ന് കാണാതെ പോകുമായിരുന്ന മയിലുകളെ കാണിച്ചു തന്നു. കുറച്ചുനേരം അതിന്റെ സൗന്ദര്യം വായനോക്കി നിന്നു. എന്നെ വിളിച്ചുകൊണ്ടിരുന്ന ആൾ പിന്നെ എന്നെ അടുത്തേക്ക് വിളിച്ചു. പടച്ചോനെ എന്തെങ്കിലും പ്രശ്നം വല്ലതും?? ഞാൻ അദ്ദേഹത്തിനെ ഇഞ്ചിത്തോട്ടത്തിൽ അത്രികമിച്ചു കയറിയിട്ടു ഒന്നുമില്ലല്ലോ, പിന്നെ എന്തിനാ? ചുമ്മാ പലതും എന്നോട്ട്  തന്നെ ചോദിച്ച് അദ്ദേഹത്തിനെ അടുത്തേക്ക്  ചെന്നു.


കയ്യിൽ പിടിച്ചിരിക്കുന്നത് എന്റെ നേരെക്കു നീട്ടി, പടച്ചോനെ എന്താണിത്? വലിയൊരു കവർ. ഇത് നിങ്ങൾ എടുത്തോളു, അതു വാങ്ങാതെ തന്നെ ഞാൻ ഒന്നു നോക്കി. കവർ നിറയെ ചെറുമാങ്ങകൾ. " നിങ്ങൾ അവിടെ മാങ്ങക്കു ഏറിയുന്നത് കണ്ടപ്പോൾ , വീട്ടിൽ കുറെ മാങ്ങ ഇരുപ്പുണ്ടായിരുന്നു, ഇവിടെ ആർക്കും വേണ്ട, ഇങ്ങ കഴിച്ചോളു" എന്നു പറഞ്ഞു വീണ്ടും എന്നിലേക്ക് നീട്ടി. ആദ്യമൊക്കെ വേണ്ടായെന്ന് ഫോർമാലിറ്റി  പറഞ്ഞെങ്കിലും അത്ങ്ങ് മേടിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവറാണ് സുരേഷ്. ഇന്നു ജോലിയില്ല. വളരെ സന്തോഷത്തോടെ അവർ തന്നു, സ്വീകരിച്ചു. ഏല്ലാവർക്കും വേണ്ടി നന്ദി പറഞ്ഞ് കവറും പൊക്കി പിടിച്ച് യാത്രസംഘത്തിന്റെ അടുത്തേക്ക്  തിരിച്ചു നടന്നു.

അപ്പോ കഴിക്കാം അല്ലേ

ചായകുടിയിലാണ്



കഴിയാൻ കുറച്ച് മാത്രം


അവർ മാവിനരികെയുള്ള ആദിവാസി വീടിന്റെ മുറ്റത്ത് വിശ്രമിക്കുകയാണ് ഏറ് കഴിഞ്ഞ്, ആദിവാസി കുടുംബത്തോട് കുശലാനേഷണം നടത്തിരിയിക്കുന്നിടയിൽ എന്റെ മാങ്ങ കവറുമായുള്ള വരവ്. അതിവേഗതയിൽ തന്നെ കവർ കാലി ഹൊ ഗയ്യാ,  അംഗൻവാടിയിൽ പഠിക്കുന്ന കൃഷ്ണപ്രിയയും വിഷ്‌ണുവും പുസ്തകങ്ങളുമായി പുറത്തിരുപ്പാണ്, ഞങ്ങളുടെ തീറ്റക്ക് ആസ്വദിച്ചിരിപ്പ് തന്നെ. അവർക്കൊന്നും മാങ്ങയോട് അത്ര ഇഷ്ടമില്ല. ഇതൊക്കെ നമ്മൾ എത്ര കണ്ടതാ എന്ന ഭാവമായിരുന്നു അവർക്ക്. പക്ഷെ അഹങ്കാരത്തിൻ ഭാവമല്ലടോ, നിഷ്കളങ്കത് തുളുമ്പുന്ന കറുപ്പിൻ അഴക്. സമുഹത്തിൻ ഉയർച്ച എന്നു പറയുന്നത് ഇവരൂടെ ഉയർച്ചയാണ്. ഇവരുടെ വിദ്യാഭ്യാസം, പ്രാഥമികാവശ്യങ്ങൾ, ആരോഗ്യം എല്ലാം സർക്കാറിന്റെ ബാധ്യതയാണ്. ഒരുപാട് പദ്ധതി ഇവർക്കായി ഉണ്ടെങ്കിലും നടപ്പിലാക്കുവാൻ ഉന്നത തലങ്ങളിലുള്ളവർക്ക് ബുദ്ധിമുട്ട്. നമ്മുടെ പൂർവികരും ഇങ്ങനെയൊക്കെ ആവാം ജീവിച്ചിട്ടൂണ്ടാകുന്നത്. പിന്നിട് വന്ന മാറ്റങ്ങളിലൂടെ നാം നല്ല സ്ഥിതിയിലെത്തിയത്. ആരെയും നാം മറന്നു കൂടാ, അവഗണിച്ചു കൂടാ, എല്ലാ ദൈവത്തിന്റെ മനോഹരങ്ങളായ സൃഷ്‌ടികൾ‌.

പുഞ്ചിരി


എവിടെ ? ഇന്നലെയുമുണ്ടായിരുന്നു.



അപ്പ് അപ്പ്.. ഓട്ടമൽസരമല്ല, ജീവനോട്ടമാണേ

രക്ഷപ്പെട്ടൽ


മധുരമുള്ള സ്വീകരണവും മധുരമുള്ള മാങ്ങയും യാത്രയെ സമ്പുഷ്ടമാക്കുന്നതിനിടയിൽ എന്നെ കണ്ട് ഒളിച്ചോടിയ മാൻപേടകൾ ഇതാ അടുത്തേക്ക് ഓടി വരുന്നു, ഭയങ്കര ഓട്ടം ഒന്നിന്നു പുറകെ ഒന്നായി, സംഭവം എന്താണ് എന്നു വെച്ചാൽ  ഇര തേടി നടക്കുന്ന ചുണകൂട്ടൻ ചെന്നായകൾ പിറകെ വന്നിരുന്നു, അപ്പോഴെക്കും മാൻപേടകൾ അടുത്ത കുറ്റിക്കാട്ടിൽ ഒളിച്ചു.ഇളിമ്പ്യനായി ചെന്നായകളും മടങ്ങി. ഞങ്ങൾ മാങ്ങ തീറ്റ മൽസരം പൂർത്തിയാക്കി കുടുംബത്തോട് നന്ദി പറഞ്ഞ് യാത്ര തുടർന്നു, അപ്പോഴും ഡാനിഷിന്റെ മനസ്സിൽ വീണ്ടും മാങ്ങ തന്നവർക്ക് നന്ദി പറയുവാൻ ആഗ്രഹം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ എല്ലാവർക്കും പറഞ്ഞ് തന്ന് കൊണ്ട് പിന്നെ പറയേണ്ടല്ലോ!
കറുത്ത സുന്ദരി

സ്ക്കുൾ ഇല്ല

സ്ക്കുൾ മുറ്റത്ത്

ഇന്ന് ഞാനാ എല്ലാം ചെയ്യുന്നത്



കഞ്ഞി റെഡി


തിരികെയുള്ള യാത്രയിൽ വഴിയരികെയുള്ള ആദിവാസി കോളനിയിൽ ഒന്ന് മിന്നൽ സന്ദർശനം നടത്തുവാൻ തീരുമാനിച്ചു, നൂൽമഴയിൽ നീങ്ങുന്ന യാത്ര സംഘം ആദിവാസി കുടുംബങ്ങളെ സന്ദർശിക്കുമ്പോൾ അവരുടെ മുഖത്ത് വല്ലാത്ത അപരിചിതം. കുട്ടികൾക്കായി വിദ്യാഭ്യാസത്തിന്റെ അക്ഷരങ്ങൾ പഠിപ്പിക്കുന്നത് സർവ്വ ശിക്ഷാ അഭിയാനിന്റെ പഠനകേന്ദ്രമുണ്ട് അവിടെ . കരീംക്കയും ഹനീഫക്കും ശങ്കരേട്ടനു കൂടെ നിന്ന് സക്കുളിൽ ഓർമ്മകളിൽ ഒരു പോസ് ഫോട്ടോ. തൊട്ട് അടുത്ത് വീട്ടിൽ ഗൃഹനാഥന്‍ അടുക്കളയിൽ കഞ്ഞി ഉണ്ടാക്കുന്ന തിരക്കിലാണ്, ഭാര്യ പണിക്ക് പോയിരിക്കുകയാണ് ഇഞ്ചിത്തോട്ടത്തിൽ. കളകൾ പറിച്ച് മാറ്റുവാനാണ് ജോലി, മഴക്കാലമായത് കൊണ്ട് ആണുങ്ങൾക്ക് പണിക്കുറവാണത്രെ. അപ്പോ വീടുജോലികൾ ആണുങ്ങൾ ചെയ്യണം വല്ലതും വീട്ടിലേക്ക് കിട്ടാൻ. അരിയൊക്കെ മുത്തങ്ങയിലെ റേഷൻകടയിൽ ചെന്ന് വാങ്ങിക്കും സർക്കാർ വകയുള്ളത്. കറി സാധാരണയായി കൂൺ കറിയാണ് ഉണ്ടാക്കാറുള്ളത്. ഡാനിഷ് അതും ഒന്ന് ടേസ്റ്റ് ചെയ്തു നോക്കി. യാത്രകളെ ഏറെ ഇഷ്‌ടപ്പെട്ടു, അതിനുപരി അറിവുകളെയും സ്നേഹിക്കുന്നവൻ. അല്ലാഹു അനുഗ്രഹിക്കട്ടെ അവനെ.

യാത്ര മുന്നോട്ട്

ഇനിയും വഴികൾ ഏറെ

പച്ച വിരിപ്പ്


ഇത് ഞാൻ ജാബിർ 

മുന്നോട്ട് തന്നെ....


ഞങ്ങളുടെ പതുക്കെയുള്ള നടത്തം മറ്റു യാത്രികരെ വെയിറ്റു ചെയ്യിപ്പിച്ചു, പൊങ്കുഴിയിലേക്ക് മടങ്ങി നടന്നെത്തി. മുത്തങ്ങയിലേക്ക് പോകുവാനുള്ള വന്ന ബസ്സ് തിരിച്ചു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവശമുള്ള പച്ചപ്പിന്റെ മനോഹാരിതയിൽ മുന്നോട്ട് നടക്കാം. പച്ചയുടെ വിരിപ്പു വിരിച്ച  പൊങ്കുഴിയുടെ  ആരെയും തന്നെ ആകർഷിക്കും, പക്ഷെ ഇനിയും മുന്നോട്ട് സഞ്ചരിക്കുവാനുണ്ട്, ഇനിയും യാത്രകൾ അവശേഷിക്കുകയാണ്. കാത്തിരിക്കുകയാണ് ഓരോ അറിവും കാഴ്ച്ചകളും അനുഭവങ്ങളും. ഓർമ്മകളുടെ കഥകൾ പറഞ്ഞ് ശങ്കരേട്ടന്റെ കൂടെ മുന്നോട്ട് പ്രയാണം തുടങ്ങി. പഴയ കെ,എസ്,യു ക്കാരൻ എടപ്പാളിൽ വന്ന കഥയൊക്കെ. അന്നത്തെ കോളേജ് ഇലക്ഷനിന്റെ ക്യാമ്പയിനുമായൊക്കെ നാടു സഞ്ചരിച്ച കഥകളൊക്കെ ഓർമ്മകളിൽ നിന്ന് വർഷങ്ങൾ പിന്നോട്ടാക്കി ഇന്നിന്റെ യാത്രയിലുമെത്തി. അങ്ങനെ NH 212 യിലൂടെ മുത്തങ്ങയിലേക്ക്...