Tuesday, September 7, 2010

യാത്ര തുടങ്ങി

വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര തുടരണമെന്ന് മനസ്സ്‌ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. 6 സെമസറ്റരിന്റെ പരിക്ഷ കഴിഞ്ഞ്‌ രണ്ടു ദിവസം അവധി ലഭിച്ചതിനാല്‍ ഞാനും റഷീദും ഒഴികെ ബാക്കിയെല്ലാവരും നാട്ടിലേക്ക്‌ സുഗമായി നോമ്പ്‌ നോല്‍ക്കാന്‍ വേണ്ടി യാത്ര തിരിച്ചു. റൂമില്‍ നിന്നാല്‍ അത്താഴവും മറ്റും കണക്കാണ്‌. എന്തു കൊണ്ടൊ ഞാന്‍ ചുമ്മാ റൂമില്‍ തങ്ങി. റഷീദും വീട്ടിലേക്ക്‌ പോക്കാന്‍ തയ്യാറുയെടുത്താണ്‌. പക്ഷെ ചില സാങ്കേതിക തകരാറും മൂലം, അതു മുടങ്ങി.

സുന്ദരമായ ഉറക്കത്തിനു ശേഷം നോമ്പ്‌ തുറക്കാനുള്ള യാത്ര ആരംഭിച്ചു. ഞങ്ങള്‍ അടുത്ത പ്രദേശത്തെ പള്ളികളെയാണ്‌ ഇഫ്ത്താറിനു അഭയമേക്കാറുള്ളത്‌. കെട്ടാങ്ങല്‍ പള്ളിയിലെ ഇഫ്ത്താറും നിസ്കാരും കഴിഞ്ഞ്‌ ശരീരത്തിനു കൂടുതല്‍ ഭാരമേക്കാന്‍ ഹെവി ഫുഡ്‌ തന്നെ വേണമേന്ന് വാശിയിലാണ്‌ ഞങ്ങള്‍. ഇന്നലെ തുറന്ന ബ്രൊസ്റ്റ്‌ ഹോട്ടല്‍ ഇന്നു ഞങ്ങളുടെ വരവ്‌ അറിഞ്ഞു തുറന്നിട്ടില്ല.വേറെ ഒരു ഹോട്ടലും രക്ഷക്കില്ല.

അങ്ങനെ കിട്ടിയ ബസ്സിൽ കുറെ വർത്തമാനങ്ങൾ പറഞ്ഞ് തീർത്ത് കാലിക്കറ്റിലെത്തി ചേർന്നു. ടൌണിന്റെ രാത്രികാഴ്ചകളിൽ നടന്നു നീങ്ങി അൽ-ബൈക്ക് ഹോട്ടൽ ആയിരുന്നു പിന്നെ ലക്ഷ്യം വെചത്. പക്ഷെ ആ ലക്ഷ്യവും പൂർത്തികരിക്കുവാൻ കഴിഞ്ഞില്ല. റമളാൻ ദിനങ്ങളിൽ ഇവിടെങ്ങളിൽ ഹോട്ടൽ ഒരു സമയത്തും തുറന്നു പ്രവർത്തിക്കാറില്ല എന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നില്ല.തുറന്നു പ്രവർത്തിക്കില്ല എന്നു എഴുത്തിവെചിരിക്കുന്നതും നോക്കിപിന്തിരിഞ്ഞ് നടന്നു.ഇനിയതു? എവിടെ? എന്ന ചോദ്യങ്ങൾ പരസ്പരം ചോദിചു മുന്നോട്ട് തന്നെ .
എല്ലാ ദിക്കിലേക്കും നോക്കി ഒരു ഹോട്ടലിന്റെ മണം വരുന്നുട്ടോ എന്നതായിരുന്നു.ഒരുനോട്ടം റഹ്മാനിയ ഹോട്ടലിനു മുമ്പിലെത്തിചു. ഞാൻ ഇതുവരെ കേൾക്കാത്ത കേത്തൽ ചിക്കൻ സെപ്ഷ്യൽ വെയ്റ്റ്റോട് പറഞ്ഞ് വെയ്റ്റ് ചെയ്ത് ട്വിറ്റു ചെയാനാരംഭിചു. കേത്തലിന്റെ കാര്യം ട്വിറ്റിയപ്പോൾതന്നെ മറുപടിയും തിരുവനന്തപുരക്കാരുടെ പ്രിയവിഭവമത്രെ.നെയ്ചോറും കേത്തൽ ചിക്കനു പിന്നെ കുടെ കുടിക്കാൻ ലൈമും മേശപ്പുറത്ത് എത്തികഴിഞ്ഞിരുന്നു.
റഷീദ് വന്നപ്പാടെ തുടങ്ങി. ട്വിറ്റിങ്ങ്മതിയാക്കി കേത്തൽ ചിക്കൻ രുചിക്കാൻ നാവുകൾ റെഡിയാക്കി. എരുവിനു വേണ്ടി ചുട്ട ഉണക്കമുളക്ക് ചേർക്കുന്നുണ്ട് ഇതിൽ. ഇളംപ്രായമുള്ള കോഴിയെ കേത്തലിനു വേണ്ടി പാകം ചെയുന്നത്. എരുവിനു ശമനം ലഭിക്കാൻ ഇടക്കിടെ ലൈം കുടിചു തീർത്തു. ഒരു പുതിയ വിഭവം കഴിക്കുന്നതിന്റെ ത്രില്ലിലാണ് റഷീദ്. അറിയാൻ മേല്ലാത്ത് പറഞ്ഞ് കുടുങ്ങുക പതിവാണ് ഭക്ഷണം കഴിക്കുമ്പോൾ. അതൊക്കെ ഒരൊ പരീക്ഷണങ്ങളാക്കി ജീവിതത്തെ മുന്നോട്ട് യാത്രയാക്കുക എന്നതായിരിക്കണം എന്തിലും. നാവിൽ രുചിയൂറും കേത്തൽ കഴിക്കുന്ന വിവരം റ്റ്വിറ്റരിൽ ഇടപ്പോൾ തന്നെ ഇതൊന്നു പറഞ്ഞ് കൊതിപ്പിക്കല്ലെ എന്ന് .
ഭക്ഷണം തേടി കെട്ടാങ്ങളിലേക്ക് ഇറങ്ങിയവർ കോഴിക്കോട്ടെ അൽ-ബ്ക്കും പ്രതിക്ഷീചു ബസ്സ് ഇറങ്ങിയവർ പുതിയ രുചിമേറി തിരിചു ഇളം കാറ്റിന്റെ തലോടൽ വാങ്ങി സർക്കാർ വക മുക്കത്തേക്കുള്ള അവസാന ബസ്സിൽ യാത്ര തുടർന്നു. നാളെയുടെ യാത്ര എവിടെക്കു എന്ന് ചോദ്യവുമായി സൂര്യന്റെ പ്രകാശമുദിക്കും അല്പം മുമ്പ് വരെ ഉറക്കം തൂടർന്നു.

3 comments:

മൻസൂർ അബ്ദു ചെറുവാടി said...

നന്നായിട്ടുണ്ട്
പെരുന്നാള്‍ ആശംസകള്‍

ജാബിര്‍ മലബാരി said...

തുടങ്ങുകയാണ്...
നിങ്ങളുടെ ക്രിയാത്മകായുള്ള വിമർശനങ്ങളും അഭിപ്രായനിർദേശങ്ങളും പ്രതീക്ഷിക്കുന്നു...
തുടരും....

ആളവന്‍താന്‍ said...

തുടര്‍ന്നോളൂ.. ഈ ടെമ്പ്ലേറ്റ് എത്രയും പെട്ടെന്ന് മാറ്റൂ. വല്ലാത്ത ഒരു ഇത്...
സമയം പോലെ ഈ പ്രൈവസീ ആക്റ്റ്‌ നോക്കൂ..

ഒപ്പം ഈ വേഡ് വെരിഫിക്കേഷന്‍ എടുത്ത്‌ കളയുകയും വേണം...